തിരുവനന്തപുരം: കെ റെയില്‍ പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കൈ കൂപ്പി അഭ്യര്‍ഥിക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് മേധാ പട്കറും രംഗത്തെത്തിയിരിക്കുന്നത്. 'സിൽവർ ലൈൻ പദ്ധതി പശ്ചിമ ഘട്ടത്തെ അപകടത്തിൽ ആക്കും. പ്രകൃതി വിഭവങ്ങളുടെ മൂല്യം എന്തുകൊണ്ടാണ് അധികാരികള്‍ മനസിലാക്കാതെ പോകുന്നത്. ഇത്തരം പദ്ധതികള്‍ നടപ്പിലാകുമ്പോള്‍ ജലത്തിന്‍റെ ഒഴുക്ക് തടസപ്പെടും. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്‍റെ ഭവിഷത്ത് ഇപ്പോള്‍ തന്നെ കേരളം അനുഭവിച്ചതാണ്. അതിവേഗ റെയില്‍ പദ്ധതി എങ്ങനെ പരിസ്ഥിതിയെ ബാധിക്കുമെന്ന പഠനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് പദ്ധതി മുന്‍പോട്ട് കൊണ്ടുപോകുന്നതെന്നും'- മേധാ പട്കര്‍ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ റെയിലിനെതിരായി സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങമാണ് ഉയര്‍ന്നു വരുന്നത്. നിയമസഭയെ ഇരുട്ടില്‍ നിര്‍ത്തി പിണറായി സര്‍ക്കാര്‍ നടത്തുന്ന കെ റെയില്‍ പദ്ധതിയുടെ അതിരടയാള കല്ലുകള്‍ പറിച്ച് ദൂരെ എറിയുമെന്നാണ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, ജനസമക്ഷം പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നുണ്ടെന്നും ജനങ്ങള്‍ക്ക് വികസനം ആവശ്യമാണെന്നും അതിനാല്‍ കെ റെയിലുമായി മുന്‍പോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കുന്നു.