ഹജ്ജിനു പോകാന്‍ പദ്ധതിയിടും മുന്‍പ് കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് കൂടുതൽ വ്യക്തത ഉണ്ടാകുന്നതുവരെ കാത്തിരിക്കണമെന്ന് സൗദി അറേബ്യ മുസ്‌ലിംകളോട് ആവശ്യപ്പെട്ടു. പുണ്യനഗരങ്ങളിലേക്ക് പുതിയ കൊറോണ വൈറസ് പടരുമെന്ന ഭയത്തെത്തുടർന്ന് ഉംറ തീർത്ഥാടനം ഈ മാസം ആദ്യം സൗദി അറേബ്യ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഹജ്ജും ഒഴിവാകേണ്ട അഭൂതപൂര്‍വമായ സാഹചര്യമാണ് ഉരുത്തിരിഞ്ഞു വരുന്നതെന്ന് ഹജ്ജ്, ഉംറ മന്ത്രി പറഞ്ഞു.
ജൂലൈ അവസാനത്തോടെയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കേണ്ടത്. ലോകമെമ്പാടുമുള്ള 25 ദശലക്ഷം തീർത്ഥാടകർ സാധാരണയായി മക്ക, മദീന നഗരങ്ങളിലേക്ക് ഒഴുകിയെത്താറുള്ളത്. രാജ്യത്തിന്റെ പ്രധാന വരുമാന മാർഗ്ഗം കൂടിയാണ് ഹജ്ജ് തീർത്ഥാടനം. 'ഇത്തവണയും തീര്‍ത്ഥാടക ലക്ഷങ്ങളെ വരവേല്‍ക്കാന്‍ സൗദി സജ്ജമാണ്. എന്നാല്‍ കൊറോണയെന്ന മഹാമാരി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സാഹചര്യത്തില്‍ വിശ്വാസികളുടെ ജീവനും ആരോഗ്യത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടത്. അതിനാല്‍ ഹജ്ജിനായി തയ്യാറെടുക്കുന്നവര്‍ അല്‍പംകൂടി കാത്തിരിക്കണം. കൊറോണയുടെ ഗതിക്കനുസരിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാം'- എന്ന് മന്ത്രി മുഹമ്മദ് സാലിഹ് ബെന്റൻ ആവശ്യപ്പെട്ടു.