തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എല്‍ സി -പ്ലസ് ടൂ പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ തന്നെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കൊവിഡ് മാർഗരേഖാ നിർദ്ദേശങ്ങൾ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒമിക്രോൺ കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ വീണ്ടും അടച്ചിടാന്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിന്റെതാണ് തീരുമാനം. ഇതനുസരിച്ച് 9-ാം ക്ലാസ് വരെയുള്ള ക്ലാസ്സുകള്‍ ഓണലൈനിലേക്ക് മാറും. തീരുമാനം ഈ മാസം 21 മുതലാണ് നിലവില്‍ വരിക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫെബ്രുവരി ആദ്യം തന്നെ എസ് എസ് എല്‍ സി എക്സാമിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്നും ഫെബ്രുവരി അവസാനത്തോടെ പ്ലസ് ടൂ പരീക്ഷാ സിലബസും തയ്യാറാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, എസ് എസ് എല്‍ സി, പ്ലസ് ടൂ പരീക്ഷകള്‍ക്ക് ഫോക്കസ് പാഠഭാഗം 60 ശതമാനമാക്കി കുറച്ചു. കഴിഞ്ഞ തവണ എ പ്ലസ് നേടിയ കുട്ടികളില്‍ പലര്‍ക്കും സീറ്റ് ലഭിക്കാത്തതിനാലാണ് ഇത്തവണ ചോദ്യപേപ്പർ പാറ്റേണിൽ മാറ്റം വരുത്തുന്നത്. സർക്കാർ ഉത്തരവ് പ്രകാരം ചോദ്യപേപ്പർ തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എസ്.സി.ഇ.ആർ.ടിയുടെ സഹകരണത്തോടെ പരീക്ഷ ഭവനില്‍ നടന്ന് വരികയാണ്. ഇതിന്‍റെ ഭാഗമായി നടന്ന ശില്‍പ്പശാലയിലാണ് ഫോക്കസ് ഏരിയ കുറക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്.