സിപിഎം തൃശ്ശൂര്‍ ജില്ലാ പൊതുസമ്മേളനം ഒഴിവാക്കി ; ഉദ്ഘാടനം ഓണ്‍ലൈനായി

തൃശ്ശൂര്‍: സിപിഎം തൃശ്ശൂര്‍ ജില്ലാ പൊതുസമ്മേളനം ഒഴിവാക്കി. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരിപാടി ഓണ്‍ലൈന്‍ വഴി നടത്താന്‍ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത്. വെർച്വുൽ സമ്മേളം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പരിപാടി ഓണ്‍ലൈനായതോടെ പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും സിപിഎം കുറച്ചു. 21 മുതൽ 23 വരെയാണ് സിപിഎമ്മിന്റെ തൃശൂർ ജില്ലാ സമ്മേളനം.

ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കളിയെ ന്യായികരിച്ച് തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് രംഗത്തെത്തി. തിരുവാതിരക്കളി നിരോധിച്ച കലാരൂപമല്ലെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും എം എം വര്‍ഗീസ് പറഞ്ഞു. ആകെ 80 പേരാണ് തിരുവാതിരക്കളിയില്‍ പങ്കെടുത്തതെന്നും വർഗീസ് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, തൃശൂർ തെക്കുംകരയിൽ സിപിഎം നടത്തിയ തിരുവാതിരക്കളിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചു . നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ചാണ് സിപിഎം തിരുവാതിരക്കളി നടത്തിയതെന്ന് കാണിച്ച് കെ പി സി സി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്താണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തിരുവനന്തപുരത്തെ മെഗാ തിരുവാതിരക്കളിക്കെതിരെ ഉയര്‍ന്ന വിവാദം അവസാനിക്കും മുന്‍പെയാണ് തൃശ്ശൂരും സിപിഎം മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More