കോഴിക്കോട്: കോവിഡ് എന്ന പിശാചിനെ അല്ലാഹുവാണ് അയച്ചതെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടി. കെ. ഹംസ. നമ്മെ നേരെയാക്കാനാണ് അല്ലാഹു കോവിഡിനെ അയച്ചതെന്നും ആ ലക്ഷ്യം പൂർത്തിയാക്കാതെ അത് ഇവിടം വിട്ട് പോകില്ലെന്നും ഹംസ പറഞ്ഞു. വഖഫ് ആക്ഷൻ കൗൺസിൽ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എവിടെയൊക്കെയാണ് തകരാറ് എന്ന് നമ്മൾ പഠിക്കണം. പഠിക്കാത്തത് കൊണ്ടും തിരുത്താത്തത് കൊണ്ടും അള്ളാഹു അയച്ചതാണ് കൊവിഡ് 19 എന്ന ചെകുത്താനെ. നമ്മളെ നേരെയാക്കീട്ടെ ഓൻ പോവുള്ളൂ, സംശയം വിചാരിക്കണ്ട. നമ്മളൊരുപാട് നേരെയാവാനുണ്ട്. ഖുറാനിൽ നിന്ന് വഖഫ് ജീവനക്കാരായ നമ്മൾ വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു ആത്മപരിശോധന വേണം. ഇപ്പോൾ നാലാമത്തേത് കഴിഞ്ഞു, അഞ്ചാമത്തേത് വരികയാണ്. നമ്മൾ ഒരുപാട് നേരേയാവാനുണ്ട്. നേരെയാവാൻ നമ്മൾ ശ്രമിക്കണം..." എന്നായിരുന്നു ടി. കെ. ഹംസയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വഖഫ് സംരക്ഷണത്തിന് ജനങ്ങളുടെ പിന്തുണയും സഹകരണവുമുപയോഗിച്ച് അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് സംരക്ഷണത്തിന്റെ പേരിൽ കടപ്പുറത്ത് ഒരുകൂട്ടർ മഹാ സമ്മേളനം നടത്തി. സർക്കാർ നടപടിയിൽ അവർക്ക് എന്തൊക്കെയോ നഷ്ടപ്പെടാനുണ്ട് എന്നാണ് അതിൽനിന്നും മനസ്സിലാക്കേണ്ടത്. ജീവനക്കാരെയും മറ്റും ശുദ്ധീകരിച്ച് ശക്തമായ നടപടിയുമായി മുന്നോട്ടു പോകും. വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കൽ ചെറിയ കാര്യമല്ല, സമുദായത്തിൽ ഭൂരിപക്ഷവും പിന്തുണ നൽകുന്നത് ആശ്വാസമാണ് എന്നും ടി. കെ. ഹംസ പറഞ്ഞു.