വാഷിംഗ്‌ടണ്‍: വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. വൈറ്റ് ഹൗസ് ഫോട്ടോ ഓപ്പണിനിടെ ഫോക്‌സ് ന്യൂസ് ജേണലിസ്റ്റിനെയാണ് 'മണ്ടന്‍' എന്ന് ബൈഡന്‍ വിളിച്ചത്. മാധ്യമ പ്രവര്‍ത്തകന്‍റെ 'വിലക്കയറ്റം ഒരു രാഷ്ട്രീയ ബാധ്യതയാണോ' എന്ന ചോദ്യമാണ് ബൈഡനെ ദേഷ്യം പിടിപ്പിച്ചത്. മൈക്ക് ഓഫാണെന്ന ധാരണയില്‍ പതിഞ്ഞ സ്വരത്തില്‍ 'വാട്ട് എ സ്റ്റുപ്പിഡ് സണ്‍ ഓഫ് എ ബിച്ച്' എന്നാണ് ബൈഡന്‍ പറഞ്ഞത്. എന്നാല്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ റൂമില്‍ നിന്നും പുറത്തേക്കിറങ്ങുന്ന സമയമായതിനാല്‍ റിപ്പോര്‍ട്ടര്‍ക്ക് ആദ്യം ബൈഡന്‍ പറഞ്ഞത് മനസിലായിരുന്നില്ല. പിന്നീട് വീഡിയോ പരിശോധിച്ചപ്പോഴാണ് അധിക്ഷേപം ശ്രദ്ധയില്‍പ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യു.എസ് കൺസർവേറ്റീവ്സിന്റെ ഇഷ്ട ചാനലായ ഫോക്സ് ന്യൂസ് റിപ്പോർട്ടറെയാണ് ബൈഡന്‍ അതിക്ഷേപിച്ചത്. ബൈഡന്‍റെ പരാമര്‍ശം അമേരിക്കയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ഇതിനെതിരെ നിരവധി പ്രമുഖര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, യു.എസ് പ്രസിഡൻറ് തന്നെ പിന്നീട് നേരിൽ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കി എന്നാണ് ഫോക്സ് ന്യൂസ് നല്‍കുന്ന വിശദീകരണം.