തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിന് 10 ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു. പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി സമയം നീട്ടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും പുതിയ സാക്ഷികളുടെ വിസ്താരം തുടരന്വേഷണം പൂര്‍ത്തിയായ ശേഷം മതിയെന്നുമുള്ള നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. സാക്ഷികളില്‍ രണ്ടു പേര്‍ അയല്‍സംസ്ഥാനത്താണെന്നും അതില്‍ ഒരാള്‍ക്ക് കൊവിഡാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്നാം ദിവസവും ദിലീപിനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സാക്ഷികളും തെളിവുകളും ഉണ്ടായിവന്നത്. പള്‍സര്‍ സുനിയേ ദിലീപിന് നേരിട്ട് അറിയാമെന്നു വെളിപ്പെടുത്തിയ ബാലചന്ദ്ര കുമാര്‍, കേസുമായും ഗൂഢാലോചനയുമായും ദിലീപിനെ ബന്ധപ്പെടുത്തുന്ന നിരവധി ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാക്കിട്ടുണ്ട്. എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്.