നിയോകോവ് വൈറസ്; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

ചൈന: ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ നിയോകോവ് വൈറസ് വ്യാപനശേഷി കൂടിയതാണെന്നും മരണനിരക്ക് ഉയരാന്‍ കാരണമാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് പുതിയ പഠനം പുറത്തുവിട്ടിരിക്കുന്നത്. സ്പുട്‌നിക്ക് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ അനുസരിച്ച് നിയോകോവ് പുതിയ ഒരു വൈറസ് അല്ല. 2012ലും 2015ലും ഇത് മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്തുവെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയോകോവ് വൈറസിന് മെര്‍സ് കോവ് വൈറസുമായി സാമ്യമുണ്ട്. ഈ വൈറസ് മനുഷ്യരില്‍ കൊവിഡിന് കാരണമാകുമെന്നും വുഹാന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍ ആദ്യം ഈ വൈറസ് വവ്വാലുകളിലാണ് കണ്ടെത്തിയത്. എന്നാല്‍ പിന്നീട് ഇത് മൃഗങ്ങല്‍ക്കിടയിലും വ്യാപിക്കുകയായിരുന്നു. ഈ വൈറസിന് മനുഷ്യരുടെ ഉള്ളില്‍ പ്രവേശിക്കാന്‍ ഒരു രൂപാന്തരം വന്നാല്‍ മതിയെന്നും ഇത് മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു.  

Contact the author

International Desk

Recent Posts

International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More