കൊച്ചി: കെ റെയില്‍ പദ്ധതിയുടെ സര്‍വ്വേയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. സര്‍വ്വേ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തുകൊണ്ട് ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ നിർത്തി വെക്കണം എന്ന ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. ഡി.പി.ആര്‍ തയ്യാറാക്കിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കണം എന്ന എന്ന സിംഗിള്‍ ബെഞ്ച് നിർദേശവും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കി. വിധി സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിന് ആശ്വാസം പകര്‍ന്നിരിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് അപ്പീല്‍ പോയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് അധികാരത്തിനപ്പുറമുള്ള വിഷയങ്ങളില്‍ ഇടപെടുന്നു എന്ന് ഹര്ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു. സില്‍വര്‍ ലൈനിനായി തങ്ങളുടെ ഭൂമിയില്‍ നടക്കുന്ന സര്‍വ്വേ നടപടികള്‍ക്കെതിരെ 10 പേരാണ് നാല് ഹര്‍ജികളിലായി കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ബെഞ്ച് സര്‍ക്കാരിന്റെ സര്‍വ്വേ നടപടികള്‍ സ്റ്റേ ചെയ്തത്. ഇതാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് പുതിയ വിധിയിലൂടെ ഒഴിവാക്കിയിരിക്കുന്നത്.