കൊച്ചി: കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചെരിവ് കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ പരിശോധന നടത്തി. പത്തടിപ്പാലത്തെ തൂണിന് ചുറ്റമുള്ള മണ്ണുനീക്കിയാണ് പരിശോധന നടത്തിയത്. തകരാര്‍ മെട്രോയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും സര്‍വ്വീസുകളുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. കെ എം ആര്‍ എല്ലിന്‍റെയും ഡി എം ആര്‍ സി എഞ്ചിനീയര്‍മാരുടേയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. മെട്രോ കടന്നുപോവുന്ന ഭാഗത്തെ ഭൂമിക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചോയെന്ന വിദഗ്ദ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൂണില്‍ ചെരിവ് കണ്ടതിനെ തുടര്‍ന്ന് പത്തടിപാലം എത്തുമ്പോള്‍ ട്രെയിനിന്‍റെ വേഗത കുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പേട്ട മുതല്‍ എസ് എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയുടെ പരീക്ഷണയോട്ടത്തിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തൂണിന് ചെരിവ് കണ്ടെത്തിയത്. 453 കോടിരൂപ ചെലവഴിച്ചാണ് 1.8 കിലോ മീറ്റർ ദൂരത്തേക്ക് കൂടി മെട്രോ സർവീസ് ദീർഘിപ്പിച്ചത്. പുതിയ പാതയിൽ സർവീസ് തുടങ്ങുമ്പോൾ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആയി ഉയരും. കൊച്ചി മെട്രോയിലെ വൈഗ ട്രെയിൻ ഉപയോഗിച്ചാണ് പരീക്ഷണയാത്ര നടത്തിയത്. പുതിയ രണ്ട് സ്റ്റേഷനുകളിലും പത്ത് ശതമാനത്തിലേറെ ജോലി ഇനി പൂർത്തിയാകാനുണ്ട്. ഇത് കഴിയുന്നതോടെ പുതിയ പാത ഗതാഗത യോഗ്യമാക്കും.