കെ എസ് ആര്‍ ടി സിയില്‍ ഉച്ചത്തില്‍ പാട്ടുകേള്‍ക്കുന്നതിനും സിനിമ കാണുന്നതിനും നിരോധനം

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസില്‍ ഉച്ചത്തില്‍ പാട്ടുകേള്‍ക്കുന്നതിനും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വീഡിയോകള്‍ കാണുന്നതിനും നിരോധനമേര്‍പ്പെടുത്തി സി.എം.ഡി.യുടെ ഉത്തരവ്. യാത്രക്കിടെ മൊബൈല്‍ ഫോണില്‍ പാട്ടുവെക്കുന്നത് സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 

മൊബൈല്‍ ഫോണുകളിലാണ് കൂടുതലായും പാട്ടുകള്‍ വെക്കുന്നത്. എന്നാൽ പാട്ടുകേൾക്കാനുപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഉത്തരവ് ബാധകമാണ്. ഇക്കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി ബസില്‍ എഴുതി പ്രദര്‍ശിപ്പിക്കും. ഇത്തരം പരാതികള്‍ ബസില്‍ നിന്നുമുണ്ടായാല്‍ കണ്ടക്ടർമാർ വളരെ സംയമനത്തോടെ പരിഹരിക്കണം. ഉത്തരവിനെക്കുറിച്ച് അറിയാത്ത ആള്‍ക്കാരെ പറഞ്ഞു മനസിലാക്കണം. എല്ലാ യാത്രക്കാരുടെയും താൽപര്യങ്ങൾ സംരക്ഷിച്ച് സുരക്ഷിതമായ യാത്ര എല്ലാവർക്കും ഉറപ്പുവരുത്തുകയാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത് - സി.എം.ഡി ബിജുപ്രഭാകര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും വിലക്കി കർണാടക ആർ.ടി.സിയും കഴിഞ്ഞ വർഷം ഉത്തവിട്ടിരുന്നു. രാത്രി ട്രെയിൻ യാത്രയിലും ഉച്ചത്തിൽ പാട്ടുവെക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More