കൊച്ചിയിലെ ഇൻക്ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് സുജീഷിനെതിരായ ബലാല്‍സംഗ ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മിഷണര്‍. ആരോപണമുയര്‍ന്ന ടാറ്റു സ്റ്റുഡിയോ പൂട്ടി ആര്‍ട്ടിസ്റ്റ് ഒളിവില്‍പോയെന്ന് വ്യക്തമാക്കിയ കമ്മിഷണര്‍ സംഭവത്തെ കുറിച്ച് ചേരാനെല്ലൂര്‍ പൊലീസ് അന്വേഷണം നടത്തുമെന്നും പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും വ്യക്തമാക്കി. രണ്ടു ദിവസം മുന്‍പാണ് കൊച്ചിയിലെ സെലിബ്രിറ്റി ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ മീറ്റൂ ആരോപണം ഉന്നയിച്ച് യുവതി രംഗത്തെത്തിയത്. തുടര്‍ന്ന് സമാന ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്തുവരികയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് റെഡിറ്റ് എന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിലൂടെ യുവതി വെളിപ്പെടുത്തിയതോടെയാണ് ഇൻക്ഫെക്ടഡില്‍ വെച്ചുനടന്ന കൂടുതല്‍ പീഡന കഥകള്‍ പുറംലോകം അറിയുന്നത്. സെലിബ്രിറ്റികളുടെ പ്രിയ ഇടമാണ് സുജീഷിന്റെ സ്റ്റുഡിയോ. നിമിഷ സജയൻ, മെറീന മൈക്കിൾ, അമൃത സുരേഷ്, വിദ്യ വിനുമോഹൻ, സച്ചിൻ വാര്യർ, ബിജിപാൽ തുടങ്ങിയവരെല്ലാം ഇവിടെ നിന്നാണ് ടാറ്റൂ ചെയ്‌തത്. സെലിബ്രിറ്റികൾക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.