കോഴിക്കോട്: സിപിഎം സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയിൽ മറ്റ് പാർട്ടികൾക്ക് ഉൽബോധനം നൽകാറുള്ള സി.പി.എമ്മിന്‍റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ ആകെയുള്ളത് ഒരു വനിതാ അംഗം മാത്രമാണെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു. സ്ത്രീ പ്രാതിനിധ്യം കൂടിയാൽ പാർട്ടി നശിച്ചു പോകുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും അതിനാല്‍, സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാർക്ക് ക്ലാസെടുക്കാൻ സഖാക്കള്‍ ഇനിയും ഈ വഴി വരണമെന്നും ഫാത്തിമ തെഹ്ലിയ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
23- മത് സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് മൂന്നാമത്തെ തവണയും സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടി സമ്മേളനത്തിന്‍റെ സമാപന ദിവസമായ ഇന്ന് സംസ്ഥാന കമ്മറ്റിയിലേക്കും സെക്രട്ടേറിയേറ്റിലേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നു. 89 അംഗ സംസ്ഥാന സമിതിയിൽ 16 പുതിയ അംഗങ്ങളെയും 17 അംഗ സെക്രട്ടേറിയറ്റിൽ എട്ട് പേരെയുമാണ് പുതിയതായി തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് വനിതയായി പി കെ ശ്രീമതി മാത്രമാണ് ഇടം പിടിച്ചിരിക്കുന്നത്. അതേസമയം 3 പുതുമുഖങ്ങളുമായി 13 വനിതകളാണ് സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.