ഇന്ത്യയിൽ കുടുങ്ങിയ ഫ്രഞ്ചു പൗരന്മാർ പ്രത്യേക വിമാനത്തിൽ പാരീസിലേക്ക് പോയി. ലോക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ അകപ്പെട്ട 112 ഫ്രഞ്ച്കാരാണ് തിരികെ പോയത്. കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായിരുന്ന ഫ്രഞ്ചുകാർ നെടുമ്പാശ്ശേരിയിൽ നിന്നാണ് തിരകെ പോയത്. മെഡിക്കൽ പരിശോധനക്ക് ശേഷമാണ് ഇവർ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത് . പൊലീസിന്റെ പ്രത്യേക സംരക്ഷണയിലായിരുന്നു വിമാനത്താവളത്തിലേക്കുള്ള യാത്ര.
ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ടൂറിസ്റ്റ് വിസയില്‍ മാര്‍ച്ച് 11 ന് മുമ്പാണ് ഇവർ കേരളത്തിൽ എത്തിയത്. വിനോദ സഞ്ചാരത്തിനും ചികിത്സക്കുമായാണ് ഇവർ ഇന്ത്യയിൽ വന്നത്. ഫ്രഞ്ച് യാത്രക്കാർക്ക് സൗകര്യം ഏർപ്പെടുത്തിയതിൽ പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോൺസുലേറ്റ് സംസ്ഥാന സർക്കാറിനും വിനോദ സഞ്ചാര വകുപ്പിനും നന്ദി അറിയിച്ചു.