കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നത് കോടതിയില്‍നിന്നുതന്നെയാണെന്ന് വെളിപ്പെടുത്തി പ്രോസിക്ക്യൂഷന്‍. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പ്രോസിക്ക്യൂഷന്‍ വിചാരണക്കോടതിക്ക് കൈമാറി. ആക്രമണ ദൃശ്യങ്ങളുള്‍പ്പെട്ട പെന്‍ഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന കാര്യം മനസിലായതെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പെന്‍ഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ആലുവയിലെയും അങ്കമാലിയിലെയും മജിസ്‌ട്രേറ്റ് കോടതികളിലും അഡീഷണല്‍ സെഷന്‍സ് കോടതിയിലുമായാണ് പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഏത് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത് എന്നോ എങ്ങനെയാണ് ചോര്‍ന്നത് എന്നോ വ്യക്തമല്ല. ഇക്കാര്യം കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാണ് പെന്‍ഡ്രൈവ് പരിശോധിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാർച്ച് എട്ടിന് നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തളളി ഹൈക്കോടതി തളളിയിരുന്നു. കേസില്‍ തുടരന്വേഷണം തുടരാമെന്ന് ഉത്തരവിട്ട കോടതി, ഏപ്രില്‍ പതിനഞ്ചിനുമുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമാവും കോടതി വിധി പറയുക.