ഗവർണക്കെതിരായ പ്രമേയം: പ്രതിപക്ഷം കലക്കുവെള്ളത്തിൽ മീൻ പിടിക്കുന്നെന്ന് എ.കെ ബാലൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ  നീക്കത്തിൽ പ്രതികരണവുമായി നിയമമന്ത്രി എ.കെ ബാലൻ. കലക്കുവെള്ളത്തിൽ മീൻപിടിക്കാൻ ആരേയും അനുവദിക്കില്ലെന്ന് എ കെ ബാലൻ പറഞ്ഞു. "കേന്ദ്ര-സംസ്ഥാന ബന്ധം വഷളാക്കാൻ ആരേയും അനുവദിക്കില്ല, പൗരത്വ ഭേദഗതി നിയമത്തിൽ സംസ്ഥാനത്തിന് വ്യക്തമായ അഭിപ്രായമുണ്ട്, ഗവർണറുടെ അനുമതി ഇല്ലാതെ സ്യൂട്ട് ഫയൽ ചെയ്തത് തെറ്റാണെന്ന് സുപ്രീം കോടതി പറഞ്ഞാൽ അംഗീകരിക്കും"- എ.കെ ബാലൻ വ്യക്തമാക്കി.

നിയമസഭയുടെ അന്തസ്സ്  പരസ്യ പ്രതികരണത്തിലൂടെ ചോദ്യം ചെയ്യുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി രമേശ് ചെന്നിത്തല സ്പീക്കർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.  സഭാചട്ടം 130 പ്രകാരമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയത്. നിയമസഭയുടെ ഭാഗമായ ഗവർണർ, നിയമസഭയെ വെല്ലുവിളിക്കുകയാണെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. നിയമസഭയുടെ അന്തസ്സ് ചോദ്യം ചെയ്യുന്ന ഗവർണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ രംഗത്തുവന്ന ഗവർണറുടെ നടപടി അനുചിതമാണ്. ജനങ്ങളുടെ വികാരമാണ് നിയമസഭയിൽ പ്രതിഫലിച്ചത്, ഗവർണർ പ്രമേയത്തെ തള്ളിയതും നിയമസഭയെ അവഹേളിച്ചതും തെറ്റാണ്. അതൃപ്തിയുണ്ടെങ്കിൽ സ്പീക്കറെയാണ് ഗവർണർ രേഖാമൂലം അറിയിക്കേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ഗവർണറെ പേടിയാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു. നിയമസഭയെ അവഹേളിച്ചിട്ടും മുഖ്യമന്ത്രി വേണ്ടവിധം പ്രതികരിച്ചില്ല, ഗവര്‍ണറെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിക്കാനോ കാര്യങ്ങൾ ബോധ്യപ്പെടുത്താനോ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ഗവർണറെ നീക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടാനുള്ള പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നോട്ടീസ് കിട്ടിയെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമസഭാ സെക്രട്ടറിയേറ്റ് തുടർനടപടികൾ സ്വീകരിക്കുമെന്നും,  കാര്യോപദേശ സമിതി വിഷയം പരിഗണിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ പ്രമേയത്തെ സ്വാഗതം ചെയ്യുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. എല്ലാവർക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്, ഉത്തരവാദിത്വമില്ലാത്ത നടപടികളെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്, പരാതികൾ ഉചിതമായ ഫോറത്തിൽ പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ പ്രകാരം താനാണ് സർക്കാറിന്‍റെ തലവൻ, ഭരണഘടന വായിച്ചു നോക്കിയാണ്  അഭിപ്രായം പറയുന്നത്,  സർക്കാറും താനും തമ്മിൽ തർക്കമുണ്ടെന്ന് വരുത്താൻ ശ്രമിക്കരുതെന്നും ഗവർണർ പറഞ്ഞു. സർക്കാറിനെ ഉപദേശിക്കാനും തിരുത്താനും ഉത്തരവ് നൽകാനും ഗവര്‍ണർക്ക് അധികാരമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
Web Desk 20 hours ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
Web Desk 1 day ago
Keralam

'സാധനം' എന്ന പ്രയോഗം പിന്‍വലിക്കുന്നു, അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും- കെ എം ഷാജി

More
More
Web Desk 1 day ago
Keralam

ബിജെപിയുമായി സഖ്യമുളള പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്‌

More
More
Web Desk 2 days ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം- ബെന്നി ബെഹനാന്‍

More
More