തിരുവനന്തപുരം: ബസുടമകള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്നും വിട്ടുനിന്ന് തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ബസുകള്‍. തിരുവനന്തപുരം നഗരത്തിൽ 90% ലധികം സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. ബസുടമകള്‍ നല്‍കിയ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വീസ് നടത്തുന്നതെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ വിദ്യാര്‍ഥികളെയും സമരം ബാധിച്ചിട്ടുണ്ട്. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സമരം അനാവശ്യമാണെന്നും ബസ് ഉടമകളുമായി നടന്ന ചര്‍ച്ചയില്‍ നിരക്ക് വര്‍ധനവിനെക്കുറിച്ച് ധാരണയായതാണെന്നും ഗതാഗത മന്ത്രി പറഞ്ഞു. സമരം നടത്തി നിരക്ക് വര്‍ധിപ്പിച്ചുവെന്ന് വരുത്തി തീര്‍ക്കാനാണ് ബസ് ഉടമകള്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പണിമുടക്കിനെ തുടർന്ന് കെ എസ് ആര്‍ ടി സി ബസുകള്‍ ഇന്ന് അധിക സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പലയിടങ്ങളിലും കെ എസ് ആര്‍ ടി സി കൃത്യമായി സര്‍വീസ് നടത്തുന്നില്ലെന്ന് പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്.