കെ റെയില്‍ പ്രതിഷേധത്തിനുപിന്നില്‍ തീവ്രവാദ സംഘടനകളെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: കെ റെയില്‍ പ്രതിഷേധത്തിനുപിന്നില്‍ തീവ്രവാദ സംഘടനകളെന്ന് ആവര്‍ത്തിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തീവ്രവാദ സ്വഭാവമുളള സംഘടനകളാണ് പ്രതിഷേധിക്കാന്‍ പരിശീലനം നല്‍കുന്നതെന്നും തന്റെ നാട്ടുകാരെ വിലക്കെടുത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ സില്‍വര്‍ലൈന്‍ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'പുറത്തുനിന്നുളള സംഘമെത്തി നാട്ടുകാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. യുഡിഎഫും ബിജെപിയും എസ് ഡി പി ഐയുമെല്ലാം ഒറ്റക്കെട്ടാണ്. തീവ്രവാദ സ്വഭാവമുളള സംഘടനകളാണ് പ്രതിഷേധത്തിനുപിന്നില്‍. അവര്‍ എനിക്ക് നേരിട്ടറിയാവുന്ന കുടുംബത്തെപ്പോലും വിലയ്‌ക്കെടുത്താണ് പ്രചാരണം നടത്തുന്നത്. ഇടതുപക്ഷവിരുദ്ധര്‍ വിമോചനസമരകാലത്തെപ്പോലെ ഒരുമിക്കുകയാണ്'-മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ, കെ റെയില്‍ പ്രതിഷേധക്കാര്‍ തീവ്രവാദികളാണെന്ന് സജി ചെറിയാന്‍ പറഞ്ഞിരുന്നു. ചെങ്ങന്നൂരിലെ കെ റെയില്‍ വിരുദ്ധ സമരം തീവ്രവാദ സംഘടനകളുടെ പിന്തുണയോടെയാണ് നടക്കുന്നത്. തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ ആളുകളെ ഇറക്കിവിട്ട് സമൂഹത്തില്‍ കലാപമുണ്ടാക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത് എന്നും ജനങ്ങള്‍ അതില്‍ വീഴാതെ നോക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More