തിരുവനന്തപുരം: ഡി.വൈ.എഫ്.ഐക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ കർശന നിലപാടെടുക്കേണ്ട ഡി.വൈ.എഫ്.ഐയെ പോലെയുള്ള യുവജന സംഘടനകൾ കൊട്ടാരം വിദൂഷകരുടെ റോളിലാണ്. അവർക്ക് സ്വന്തമായി ശബ്ദമില്ല. അടിമ പണിയാണ് അവർ ചെയ്യുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം. സാമൂഹിക ആഘാത പഠനവും സ്ഥലം ഏറ്റെടുപ്പും തമ്മിൽ ബന്ധമില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. എന്ത് വില കൊടുത്തും സിൽവർ ലൈൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ സാമൂഹിക ആഘാത പഠനം നടത്തുന്നത് പ്രഹസനമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. നിയമത്തെ മറികടന്ന് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ശ്രീലങ്കയ്ക്ക് സമാനമായ, അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്ക് സിൽവർ ലൈൻ കേരളത്തെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കെ റെയില്‍ പ്രതിഷേധത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് ആവര്‍ത്തിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. തീവ്രവാദ സ്വഭാവമുളള സംഘടനകളാണ് പ്രതിഷേധിക്കാന്‍ പരിശീലനം നല്‍കുന്നതെന്നും നാട്ടുകാരെ വിലക്കെടുത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയാണെന്നുമാണ് സജി ചെറിയാന്‍റെ ആരോപണം. 'യുഡിഎഫും ബിജെപിയും എസ് ഡി പി ഐയുമെല്ലാം ഒറ്റക്കെട്ടാണ്. തീവ്രവാദ സ്വഭാവമുളള സംഘടനകളാണ് പ്രതിഷേധത്തിനു പിന്നില്‍. അവര്‍ എനിക്ക് നേരിട്ടറിയാവുന്ന കുടുംബത്തെപ്പോലും വിലയ്‌ക്കെടുത്താണ് പ്രചാരണം നടത്തുന്നത്. ഇടതുപക്ഷ വിരുദ്ധര്‍ വിമോചനസമരകാലത്തെപ്പോലെ ഒരുമിക്കുകയാണെ'ന്നാണ് മന്ത്രിയുടെ വാദം.