തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദില്ലെന്നും ജോർജ്ജ് എം തോമസിന് അബദ്ധം സംഭവിച്ചതാകമെന്നും കേരളാ നിയമസഭാ സ്പീക്കര്‍ സ്പീക്കര്‍ എം ബി രാജേഷ്. ലൗ ജിഹാദ് അടിസ്ഥാന രഹിതമാണെന്ന് സുപ്രീംകോടതിയും സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിട്ടുള്ളതാണെന്നും എം ബി രാജേഷ് പറഞ്ഞു. സമൂഹത്തില്‍ വര്‍ഗീയ വിഭജനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ മിശ്ര വിവാഹങ്ങള്‍ നടക്കുന്നത്. മത നിരപേക്ഷത സാധ്യമായ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നും സ്പീക്കര്‍ പറഞ്ഞു. ലൗവ് ജിഹാദുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പാര്‍ട്ടി രേഖയില്‍ ഇല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ലൗ ജിഹാദ് എന്നത് നിര്‍മ്മിതമായ കള്ളമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് പറഞ്ഞു. ഡി വൈ എഫ് ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണ്. പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീർത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാട്. ഇരുവർക്കും ഡി.വൈ.എഫ്.ഐ എല്ലാവിധ പിന്തുണയും നൽകും- വി കെ സനോജ് വ്യക്തമാക്കി