സിപിഎമ്മിലെ തമ്മിലടി കാരണം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് വാര്‍ത്തയാക്കാതെ മാധ്യമങ്ങള്‍ ഇരട്ടത്താപ്പ് കാണിക്കുന്നു- വി ഡി സതീശന്‍

കൊച്ചി: മാധ്യമങ്ങള്‍ കിട്ടുന്ന എല്ലാ അവസരത്തിലും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു കാര്യം നടന്നിട്ട് ഒരു മാധ്യമവും അത് വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും രണ്ട് നീതിയാണ് എല്‍ഡിഎഫിനോടും യുഡിഎഫിനോടും മാധ്യമങ്ങള്‍ കാണിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. 

'തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇരുപത്തിനാല് മണിക്കൂറിനുളളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സി പി എം സ്ഥാനാര്‍ത്ഥിയെ ഇന്നലെ പ്രഖ്യാപിച്ചുവെന്നും പ്രഖ്യാപിച്ചില്ലെന്നും പറയുന്നു. മതിലെഴുതി പിന്നീട് മതില് മായ്ക്കുന്ന സംഭവങ്ങളെല്ലാമുണ്ടായി. യഥാര്‍ത്ഥത്തില്‍ അത് സി പിഎമ്മിലെ എറണാകുളം ജില്ലയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന തര്‍ക്കമാണ്. എന്നിട്ടും ഒരു മാധ്യമംപോലും ആ രീതിയില്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോണ്‍ഗ്രസിലായിരുന്നു ഈ സംഭവം നടന്നതെങ്കില്‍, ഞങ്ങള്‍ ഒരു മണിക്കൂര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ വൈകിയാല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കോണ്‍ഗ്രസില്‍ കലാപം തുടങ്ങിയ വാക്കുകളുപയോഗിച്ച് കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ പൊതുവായി മാധ്യമങ്ങള്‍ ശ്രമിക്കുമായിരുന്നു. സി പി എമ്മുമായി ബന്ധപ്പെട്ട് അത്തരമൊരു വാര്‍ത്ത ഒരുതരത്തിലും വന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

"ഇന്ന് പല മാധ്യമങ്ങളുടെയും തലക്കെട്ട് ഞാന്‍ ശ്രദ്ധിച്ചിരുന്നു. സ്ഥാനാര്‍ത്ഥി സസ്‌പെന്‍സില്‍ എന്ന്. കോണ്‍ഗ്രസിന്റെ കാര്യമായിരുന്നെങ്കില്‍ നിങ്ങള്‍ അങ്ങനെ കൊടുക്കുമായിരുന്നോ? കഴിഞ്ഞ കുറേ ദിവസമായി നിങ്ങള്‍ കോണ്‍ഗ്രസ് നേതാക്കന്മാരുടെ പിറകെ മൈക്കുമായി നടക്കുകയാണ്. എന്നിട്ട് അവരില്‍നിന്ന് വീണുകിട്ടുന്ന എന്തെങ്കിലും പെരുപ്പിച്ച് വാര്‍ത്തയാക്കുകയാണ്. കോണ്‍ഗ്രസിന്റെ പുറകേ നടന്ന് കോണ്‍ഗ്രസില്‍ കുഴപ്പമാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ കുറേപ്പേര്‍ ശ്രമിക്കുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ട് യുഡിഎഫ് അല്‍പ്പം വൈകിയിരുന്നെങ്കില്‍ അത് നിങ്ങള്‍ എന്ത് ആഘോഷമാക്കിയേനേ അത്. മുന്‍വിധിയോടെയുളള സമീപനം മാധ്യമങ്ങള്‍ മാറ്റിവെയ്ക്കണം"- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More