ഹിറ്റ്‌ലര്‍ പണ്ട് ചെയ്ത കാര്യങ്ങളാണ് മോദി ഇന്ന് ചെയ്യുന്നത്- ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മ്മന്‍ സ്വേഛാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറും തമ്മില്‍ നിരവധി സാമ്യങ്ങളുണ്ടെന്ന് ശിവസേന. പണ്ട് ഹിറ്റ്‌ലര്‍ ചെയ്ത കാര്യങ്ങളാണ് നരേന്ദ്രമോദി ഇന്ന് ഇന്ത്യയില്‍ ചെയ്യുന്നതെന്നും മോദിയുടെയും ബിജെപിയുടെയും പ്രവര്‍ത്തനങ്ങള്‍ സൂഷ്മമായി നിരീക്ഷിച്ചാല്‍ അത് മനസിലാകുമെന്നും ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു. മുംബൈയില്‍ ശിവസേന സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും ഇഷ്ടപ്പെടുന്നയാളാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍. ഇന്ന് ഹിറ്റ്‌ലറെ ആരെങ്കിലും പുകഴ്ത്തിയാല്‍ അത് രാജ്യദ്രോഹക്കുറ്റമാകില്ല. മോദിയും ഹിറ്റ്‌ലറും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ട്. ഹിറ്റ്‌ലര്‍ പണ്ട് ജര്‍മ്മനിയില്‍ ചെയ്ത കാര്യങ്ങളാണ് മോദി ഇപ്പോള്‍ ഇന്ത്യയില്‍ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങള്‍ നോക്കിയാല്‍ തന്നെ അത് നമുക്ക് മനസിലാവും'- സഞ്ജയ് റാവത്ത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിറ്റ്‌ലര്‍ ആ കാലഘട്ടത്തില്‍ ജനപ്രിയ നേതാവായിരുന്നെങ്കിലും ചരിത്രത്തില്‍ പരാജയപ്പെട്ട നേതാവാണ്. ശിവസേന സ്ഥാപകനായ ബാല്‍ താക്കറെയും ഹിറ്റ്‌ലറെ പിന്തുടര്‍ന്നിരുന്ന ആളായിരുന്നു. ഇപ്പോള്‍ ഹിറ്റ്‌ലര്‍ മോദിയുടെ പ്രിയപ്പെട്ട നേതാവായ സ്ഥിതിക്ക് ഹിറ്റ്‌ലറെ പ്രശംസിച്ച് സംസാരിക്കുന്നതിന് ഇവിടെ ആര്‍ക്കുമെതിരെ കേസെടുക്കില്ല-സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 23 hours ago
Keralam

കോൾ വന്നപ്പോൾ പെട്ടന്ന് പ്ലേ ആയതാണ്; പോൺ വീഡിയോ കണ്ടതിൽ വിശദീകരണവുമായി ബിജെപി എംഎൽഎ

More
More
Web Desk 23 hours ago
Keralam

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് വിശാല ബെഞ്ചിന് വിട്ടു

More
More
Web Desk 1 day ago
Keralam

വിറ്റഴിക്കാന്‍ കഴിഞ്ഞില്ല; 50 ലക്ഷത്തോളം ബിയര്‍ നശിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍

More
More
Web Desk 1 day ago
Keralam

പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ മാറിക്കോളാം- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സാഹിത്യകാരി സാറാ തോമസ്‌ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

മധു വധക്കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

More
More