ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു

കൊളംബോ: ശ്രീലങ്കയില്‍ പ്രതിഷേധം ശക്തമായതോടെ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ്‌ രാജ്യത്ത് പ്രധാനമന്ത്രിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടത്. കൂടാതെ മഹിന്ദ രാജപക്സെ രാജിവയ്ക്കണമെന്ന് സ്വന്തം പാർട്ടിയായ ശ്രീലങ്ക പൊതുജന പേരാമുയിൽനിന്നു തന്നെ സമ്മർദ്ദമുയര്‍ന്നിരുന്നു. എന്നാല്‍ ആദ്യം രാജിവെക്കാന്‍ മഹിന്ദ രജപക്‌സെ വിസമ്മതിച്ചുവെങ്കിലും പ്രതിഷേധം ശക്തമായതോടെ അദ്ദേഹം രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.

അതേസമയം, സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടത്തിയ സമരക്കാരെ മഹിന്ദ രജപക്‌സെയുടെ അനുയായികള്‍ അതിക്രമിക്കുകയും സമര പന്തല്‍ അടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. മഹിന്ദ രജപക്‌സെയുടെ ഭരണത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോഴും നടക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശ്രീലങ്കന്‍ പ്രസിഡന്റും മഹീന്ദയുടെ സഹോദരനുമായ ഗോട്ടബായ രജപക്സെയും സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഗോട്ടബായ രജപക്സെയുടെ അധികാരം സംരക്ഷിക്കാനാണ് മഹിന്ദ രജപക്‌സെ രാജി വെച്ചതെന്ന വിമര്‍ശനവും ഇപ്പോള്‍ ശക്തമാണ്. വിലയക്കയറ്റത്തിനെതിരെ  ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായതിനുപിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്കും വിലക്കേർപ്പെടുത്തി.

1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്നത്. ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമമാണ് രാജ്യം നേരിടുന്നത്. കോവിഡ് മൂലം ടൂറിസത്തിനുണ്ടായ തിരിച്ചടി, ഇന്ധനവിലക്കയറ്റം, തേയില കയറ്റുമതിയിലെ പ്രതിസന്ധി എന്നിവ സമ്പത്ത് ഘടനയെ തീര്‍ത്തും അവതാളത്തിലാക്കിയിരിക്കുകയാണ്. 

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More