ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിക്ക് വീണ്ടും പുലിസ്റ്റര്‍ പുരസ്ക്കാരം. ഡാനിഷ് സിദ്ദിഖിയാണ് കൊവിഡില്‍ മൃതദേഹം കൂട്ടത്തോടെ കത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ലോകത്തിന് മുന്‍പില്‍ തുറന്നു കാണിച്ചത്. ഇത് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഈ ചിത്രത്തിനാണ് ഡാനിഷ് സിദ്ദിഖിക്ക് പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിത ജീവിതത്തിന്‍റെ ചിത്രം പകര്‍ത്തിയതിന് 2018 -ലാണ് സിദ്ദിഖിക്ക് ആദ്യമായി പുലിസ്റ്റർ പുരസ്‌കാരം ലഭിക്കുന്നത്.
ഡാനിഷ് സിദ്ദിഖിക്ക് പുറമേ ഇന്ത്യയില്‍ നിന്നുള്ള സന്ന ഇർഷാദ് മാറ്റു, അദ്‌നാൻ അബിദി, അമിത് ദവെ എന്നിവർക്കും ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ പുലിസ്റ്റര്‍ പുരസ്ക്കാരം ലഭിച്ചു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ താലിബാനും അഫ്ഗാന്‍ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടിവി ജേണലിസ്റ്റായി കരിയര്‍ ആരംഭിച്ച ഡാനിഷ് പിന്നീട് ഫോട്ടോജേണലിസത്തിലേക്ക് മാറുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു. 2016-17 മൊസൂള്‍ യുദ്ധം, നേപ്പാളില്‍ 2015- ല്‍ ഉണ്ടായ ഭൂകമ്പം, ഹോങ്കോങ് പ്രതിഷേധം, ഡല്‍ഹി കലാപം, തുടങ്ങിയ ദുരന്തങ്ങളുടെ നേര്‍ചിത്രം പുറംലോകത്തെത്തിച്ച ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി.