കൊച്ചി: തൃക്കാക്കരയില്‍ നടക്കുന്നത് കല്യാണമല്ല തെരഞ്ഞെടുപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ല. പാര്‍ട്ടിയുടെ വിജയത്തിനായി എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും കെ വി തോമസിന്‍റെ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമസ്ത വേദിയില്‍ പെൺകുട്ടി അപമാനിക്കപ്പെട്ട സംഭവത്തില്‍ ഒരിക്കലും യോജിക്കാനാവില്ലെന്ന് സതീശന്‍ പറഞ്ഞു. തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്നും നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ലെന്നുമായിരുന്നു കെ വി തോമസിന്‍റെ ആരോപണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കഴിഞ്ഞ ദിവസം എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. നിലപാട് മാറ്റുന്നതില്‍ അതീവ ദുഖമുണ്ട്. തനിക്ക് പരിചയമുള്ള കോണ്‍ഗ്രസല്ല ഇപ്പോഴുള്ളത്. ഏകാധിപത്യ സ്വഭാവമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ വൈരാഗ്യ ബുദ്ധിയോടെ ഒരു കൂട്ടര്‍ പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടി നിരത്തുകയാണെന്നും കെ വി തോമസ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, തോമസുമായി ഇനി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്.