ഫുഡ് ഡെലിവറി നടത്തുന്നവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 700 കോടി രൂപ വാഗ്ദാനം ചെയ്ത് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ. നിക്ഷേപകരിൽ നിന്നും ഡയറക്ടർ ബോർഡിൽ നിന്നും തനിക്ക് ലഭിച്ച എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷനുകളിൽ നിന്നുള്ള എല്ലാ വരുമാനവും സൊമാറ്റോ ഫ്യൂച്ചർ ഫൗണ്ടേഷന് സംഭാവന ചെയ്യുമെന്നാണ് ദീപീന്ദർ ഗോയലിന്‍റെ പ്രഖ്യാപനം. ഈ പദ്ധതി വഴി പ്രതിവര്‍ഷം 50,000 രൂപയാണ് ഓരോ കുട്ടിക്കും ലഭിക്കുകയെന്ന് സൊമാറ്റോ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. കൂടാതെ 10 വര്‍ഷമായി സൊമാറ്റയുടെ ഭാഗമായ ജീവനക്കാരുടെ മക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ നല്‍കുമെന്നും ദീപീന്ദർ ഗോയൽ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി പ്ലസ് ടൂവും, ബിരുദവും പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് സമ്മാനമായി പ്രൈസ് മണി നല്‍കും. സൊമാറ്റോയിലെ മറ്റ് ജീവനക്കാരിൽ നിന്നും ഫൗണ്ടേഷൻ സംഭാവനകൾ സ്വീകരിക്കുമെന്നും മറ്റ് ധനസമാഹരണ മാർഗങ്ങൾ പരിശോധിക്കുമെന്നും കമ്പനി അറിയിച്ചു. സ്വതന്ത്ര ഭരണ സമിതി രൂപീകരിക്കാനും പദ്ധതിയുണ്ടെന്നും ദീപീന്ദർ ഗോയൽ പറഞ്ഞു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ.