രാജ്യദ്രോഹ വകുപ്പ് മരവിപ്പിച്ചത് മോദി സർക്കാരിനേറ്റ കനത്ത പ്രഹരമാണ് - എളമരം കരീം

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വകുപ്പ് മരവിപ്പിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് സിപിഐ കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം എം പി. നിയമം മരവിപ്പിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ഇത് മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിനേറ്റ കനത്ത പ്രഹരമാണ്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച നിയമം അതേ രൂപത്തിൽ സ്വതന്ത്ര ഇന്ത്യയിൽ ഇത്രയും കാലം നിലനിന്നു എന്നതുതന്നെ നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് നാണക്കേടാണ്- എളമരം കരീം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വകുപ്പ് മരവിപ്പിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. സെക്ഷൻ 124 എ പ്രകാരമുള്ള എല്ലാ നടപടികളും മരവിപ്പിച്ച കോടതി ഈ വകുപ്പ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി ആരെയും അറസ്റ്റ് ചെയ്ത് ഉപദ്രവിക്കുന്ന ഭരണകൂട നയങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഇന്നത്തെ സുപ്രിം കോടതി വിധി. പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും കോടതി വിധിയിൽ പറയുന്നുണ്ട്. നിയമം മരവിപ്പിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ഇത് മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിനേറ്റ കനത്ത പ്രഹരമാണ്.

എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച നിയമം അതേ രൂപത്തിൽ സ്വതന്ത്ര ഇന്ത്യയിൽ ഇത്രയും കാലം നിലനിന്നു എന്നതുതന്നെ നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് നാണക്കേടാണ്. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാത്ത ഇത്തരം കരിനിയമങ്ങൾ റദ്ദാക്കണം എന്നത് സിപിഐഎമിന്റെ പ്രഖ്യാപിത നിലപാടാണ്. 124 എ വകുപ്പിന്‌ കീഴിലുള്ള രാജ്യദ്രോഹക്കുറ്റത്തിന്‌ എല്ലാ കാലത്തും സിപിഐ എം എതിരായിരുന്നു. ഈ നിലപാടിനുള്ള അംഗീകാരമാണ് സുപ്രീം കോടതിയുടെ തീരുമാനം. സെക്ഷൻ 124 എ റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്

പാർലമെന്റിന്റെ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ 'ഇന്ത്യൻ ശിക്ഷാ നിയമ ഭേദഗതി ബില്ല്' ഒരു സ്വകാര്യ ബില്ലായി ഞാൻ അവതരിപ്പിച്ചിരുന്നു. സുപ്രീം കോടതി വിധി അംഗീകരിച്ച് നിയമനിർമ്മാണം നടത്തുകയാണെങ്കിൽ ഈ സ്വകാര്യ ബില്ലിന് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാർ നിർബന്ധിതരാവും. അഭിപ്രായസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമായി  സിപിഐഎം നടത്തുന്ന പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് കോടതിയുടെ ഈ ഇടപെടൽ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 4 days ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More
Web Desk 1 week ago
Social Post

'സംസ്‌കാരഹീനമായ വൃത്തികെട്ട പ്രവൃത്തി' ; ജാസി ഗിഫ്റ്റിനെ അപമാനിച്ചതില്‍ ജി വേണുഗോപാല്‍

More
More
Web Desk 2 weeks ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

More
More
K T Kunjikkannan 1 month ago
Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 month ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More
Niveditha Menon 2 months ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

More
More