കൊച്ചി: ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയെത്തി. പാര്‍ട്ടി സെക്രട്ടറി സ്ഥാനം ആര്‍ക്കും കൈമാറാതെയാണ് കഴിഞ്ഞ മാസം 30ന് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്. മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിക്ക് പിന്നാലെ കോടിയേരിയും തിരിച്ചെത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന് 2019ൽ കോടിയേരി യുഎസിൽ ചികില്‍സ തേടിയിരുന്നു. രണ്ടു വർഷത്തിനുശേഷം ചികിത്സക്കെത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തുടര്‍ ചികിത്സക്കായി അദ്ദേഹം വീണ്ടും അമേരിക്കയിലേക്ക് പോയത്. ഇക്കാലയളവില്‍ പാർട്ടി സെന്ററായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. കോടിയേരി ചികിത്സക്കായി ആദ്യം അവധിയെടുത്തപ്പോഴും പാർട്ടി സെന്ററായിരുന്നു ചുമതല നിർവഹിച്ചത്. പിന്നീട് ബിനീഷ് കോടിയേരിക്കെതിരെ ഇഡി കേസ് വന്ന സാഹചര്യത്തിലാണ് കോടിയേരി അവധിയെടുത്ത് എ. വിജയരാഘവന് ചുമതല കൈമാറിയത്.