കൊച്ചി: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍റെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സുധാകരന്‍റെ ഈ നാട്ടുഭാഷ ഉപയോഗിച്ചാണോ പ്രചാരണത്തിന് പോകുന്ന രാഹുല്‍ ഗാന്ധിയെ വിശേഷിപ്പിക്കുന്നത്. നാട്ടുഭാഷ ഇതാണെങ്കില്‍ നാട് എവിടെയാണെന്ന് കൂടി സുധാകരന്‍ വ്യക്തമാക്കണം. കേരളത്തില്‍ എവിടെയും ഇത്തരം ഭാഷ ഉപയോഗിക്കുന്ന നാടില്ലെന്നും എം സ്വരാജ് പറഞ്ഞു. സുധാകരൻ പറഞ്ഞത് കണ്ണൂരിലെ നാട്ടുഭാഷയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു സ്വരാജ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം 'ചങ്ങല പൊട്ടിയ പട്ടിയെ പോലെ'യാണെന്നായിരുന്നു സുധാകരന്‍റെ വിമര്‍ശനം. അങ്ങനെയാണെകില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി ഇവരെയൊന്നും ഇത്തരം വാക്കുകള്‍ കൊണ്ട് ഉപമിക്കാത്തതെന്താണ്. നാട്ടു ഭാഷയാണെങ്കില്‍ എല്ലാവര്‍ക്കും ഈ പ്രയോഗം ചേരുമെന്നും എം സ്വരാജ് പറഞ്ഞു. സുധാകരന്റെ അഭിപ്രായ പ്രകടനങ്ങളും തുടർ പ്രതികരണങ്ങളും ചർച്ചക്ക് പോലും അർഹതയുള്ളതല്ല. എല്‍ ഡി എഫ് ഇപ്പോള്‍ വികസനം മുന്നില്‍ വെച്ചാണ് വോട്ട് തേടുന്നത്. സുധാകരന്‍റെ ജൽപനങ്ങളും ആക്രോശങ്ങളും തൃക്കാക്കരയിലെ ജനങ്ങൾക്ക് മുന്നിൽവയ്ക്കുകയാണ്. ബാലറ്റ് പേപ്പറിലൂടെ തൃക്കാക്കര ഇതിന് മറുപടി പറയുമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.