കണ്ണൂരിൽ 108 ആംബുലൻസ് ഡ്രൈവർമാരെ പൊലീസ് മർദ്ദിച്ചതായി പരാതി. കാസർകോട് ജില്ലക്കാരായ രതീഷ്, രാജേഷ്, സുമിത്, മിഥുൻ എന്നിവരെയാണ് പൊലീസുകാർ മർദ്ദിച്ചത്. തോട്ടടയിൽ വെച്ചായിരുന്നു പൊലീസ് അതിക്രമം. സർവീസിന് ശേഷം ആംബുലൻസ് തിരികെ എടുക്കാനായി പോയപ്പോഴാണ് മർദ്ദനമേറ്റത്. ജീപ്പിലെത്തിയ പൊലീസുകാർ വളഞ്ഞിട്ട് ഡ്രൈവർമാരെ തല്ലി. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും പൊലീസ് മർദ്ദിച്ചെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. റോഡ് അരികിൽ കൂട്ടം കൂടി നിന്നെന്ന് പറഞ്ഞാണ് തല്ലിയത്.
.അകാരണമായി ഡ്രൈവർമാരെ മർദ്ദിച്ചതിൽ 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. അവശ്യസർവീസ് മേഖലയിലുളളവരോട് ഔചിത്യപൂർവ്വം പെരുമാറണമെന്ന് മുഖ്യമന്ത്രി നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് പൊലീസിന്റെ മർദ്ദനം.