ചെന്നൈ: തെന്നിന്ത്യന്‍ താരം നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്‍റെയും വിവാഹ ചിത്രീകരണ അവകാശം ഒ ടി ടി പ്ലാറ്റ് ഫോമിനെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഏത് ഒടിടി ഫ്ലാറ്റ് ഫോമിനാണ് നല്‍കിയിരിക്കുന്നതെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല. ജൂണ്‍ 9-ന് മഹാബലിപുരത്താണ് ചടങ്ങുകള്‍ നടക്കുക. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹത്തിനായി തീരുമാനിച്ചത്. എന്നാല്‍ ഒരേ സമയം 150 പേര്‍ക്ക് പ്രവേശന അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മഹാബലിപുരത്തിനടുത്തുള്ള റിസോര്‍ട്ടിലേക്ക് ചടങ്ങുകള്‍ മാറ്റിയത്.
വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ക്ഷണക്കത്ത് പുറത്തിറക്കിയിരുന്നു. ഡിജിറ്റല്‍ ക്ഷണക്കത്തില്‍ നയന്‍സ് - വിക്കി എന്നാണ് ഇരുവരുടെയും പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹ സത്കാരം മാലിദ്വീപില്‍ വെച്ചാണ് നടക്കുക. വിജയ് സേതുപതി, സാമന്ത സംവിധായകൻ നെൽസൺ ദിലീപ് കുമാർ തുടങ്ങിയ പ്രമുഖരെല്ലാം വിവാഹത്തിനെത്തുമെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്. 2015-ല്‍ നാനും റൗഡി താന്‍ എന്ന വിജയ് സേതുപതി സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിഗ്നേഷും നയന്‍താരയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഗ്നേഷ്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം 2021 മാർച്ച് 25-നായിരുന്നു നയന്‍ താരയുടെയും വിഘ്നേഷിന്‍റെയും വിവാഹം നിശ്ചയം കഴിഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത കാതുവാക്കുല രണ്ട് കാതല്‍ എന്ന ചിത്രമാണ് നയന്‍താരയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍. സാമന്തയും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഷാറൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് നയന്‍താരയുടെ അടുത്ത പ്രോജക്ട്.