ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായി മൂന്നാം ദിവസം ഇ ഡി ചോദ്യം ചെയ്യുന്നതിനെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏതെങ്കിലും ബിജെപി നേതാവിനെതിരെ ഇ ഡി അന്വേഷണം നടത്തിയിട്ടുണ്ടോയെന്നാണ് ചിദംബരം ട്വീറ്റ് ചെയ്തത്. പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെ മാത്രമാണ് ഇ ഡി ചോദ്യം ചെയ്യുന്നത്. ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു അന്വേഷണ ഏജന്‍സിയാണ് ഇ ഡിയെന്നും ചിദംബരം ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ യാതൊരു നിയമവും പാലിക്കുന്നില്ലെന്നും അതിനാല്‍ ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിക്കെതിരെ എവിടെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്? അതിന്‍റെ പകര്‍പ്പ് കാണിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറാകണം. എഫ് ഐ ആര്‍ ഇല്ലാത്ത പക്ഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണം നടത്താന്‍ ഇ ഡിക്ക് എങ്ങനെയാണ് സാധിക്കുകയെന്നും ചിദംബരം ചോദിച്ചു. അതേസമയം, നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യയുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പ്രിയങ്ക ഗാന്ധിക്ക് ഒപ്പമാണ് രാഹുല്‍ ഗാന്ധി ഇ ഡി ഓഫീസില്‍ എത്തിയത്. ഇ ഡി നടപടിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കളെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കം ചെയ്തത്. ഇതില്‍ പല നേതാക്കള്‍ക്കും പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ ഡി നോട്ടീസ് അയച്ചത്. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും ചേര്‍ന്ന് അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. 2015ൽ ഇ.ഡി അവസാനിപ്പിച്ച കേസിലാണ് ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യല്‍ നടക്കുന്നത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യങ് ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടർമാരാണ്.