അഗ്നിപഥ്‌ പ്രതിഷേധം; യുവാക്കള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്

ഡല്‍ഹി: സൈന്യത്തിലേക്ക് ഹൃസ്വകാല നിയമനം നടത്തുന്നതിനെതിരെ യുവാക്കള്‍ നടത്തുന്ന [പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വം. ഇന്ന് ഡല്‍ഹിയിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സത്യാഗ്രഹം നടത്തുക. എ ഐ സി സിയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യാഗ്രഹത്തില്‍ എം പിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുക്കും. പദ്ധതി നടപ്പാകുന്നതിന് മുന്‍പ് വിശദമായ ചര്‍ച്ച വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച മുന്‍ ഉദ്യോഗസ്ഥരുമായി പദ്ധതി ചര്‍ച്ച ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ യുവാക്കള്‍ ദുഃഖത്തിലാണെന്നും അതിനാല്‍ തന്‍റെ ജന്മദിനം ആഘോഷിക്കരുതെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമാണെന്നും എന്നാല്‍ സമാധാനപരമായി പ്രതിഷേധം നടത്തണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പദ്ധതി പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും യുവാക്കളുടെ ആശങ്കകള്‍ പരിഗണിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അഗ്നിപഥ് പദ്ധതി പിൻവലിക്കാനാവശ്യപ്പെട്ടുള്ള പ്രമേയം രാജസ്ഥാൻ സർക്കാർ ഏകകണ്ഠമായി പാസാക്കി. ‌

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 23 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More