ഇടുക്കിയിലും പത്തനംതിട്ടയിലും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചവരുടെ സഞ്ചാര വഴികൾ എറണാകുളം ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇടുക്കിയിലും പത്തനംതിട്ടയിലും ഒരാള്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇവർ സഞ്ചരിച്ച വഴികളുടെ വിശദാംശങ്ങളാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്.
ഇടുക്കിയിലെ രോഗിയുടെ എറണാകുളം ജില്ലയിലെ സഞ്ചാര പഥം
മാര്‍ച്ച് 23 ന് രാവിലെ 9 .15 ന് ദില്ലിയില്‍ നിന്നുള്ള മംഗള എക്‌സ്പ്രസ്സില്‍ എസ് 5 കോച്ചില്‍ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങി. രാവിലെ 10 മണി- ആലുവയില്‍ നിന്നും മുവാറ്റുപുഴ വരെ കെ.എസ്.ആര്‍.ടി.സി ബസ് രാവിലെ 11 മണി- മുവാറ്റുപുഴയില്‍ നിന്നും തൊടുപുഴ വരെ 'തുഷാരം' എന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്തു. രാവിലെ 10 മണി- ആലുവയില്‍ നിന്നും മുവാറ്റുപുഴ വരെ കെ.എസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിച്ചവരും, മുവാറ്റുപുഴ തൊടുപുഴ റൂട്ടില്‍ രാവിലെ 11 മണിക്ക് തുഷാരം ബസില്‍ സഞ്ചരിച്ചവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക.
പത്തനംതിട്ടയിലെ രോഗിയുടെ എറണാകുളം ജില്ലയിലെ സഞ്ചാര പഥം
മാര്‍ച്ച് 17 ന് രാവിലെ 10 .15 ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷൻ. 11 മണിയോടെ സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പ്രീപെയ്ഡ് ഓട്ടോയില്‍ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേക്ക് 11 .15 ന് എറണാകുളം നോര്‍ത്തതിന് സമീപമുള്ള ഹോട്ടല്‍ റോയൽ. 11 .45 ന് നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള എസ്.ബി.ഐ എ,ടി,എം. ഉച്ചക്ക് 2 . 45 ന് പ്ലാറ്റ് ഫോം രണ്ടില്‍ നിന്നും ശബരി എക്‌സ് പ്രസ്സില്‍ യാത്ര
മുകളിൽ പറഞ്ഞ സ്ഥലങ്ങളിൽ ഉണ്ടായവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം കണ്‍ട്രോള്‍ റൂം നമ്പര്‍ 0484 2368802