മുംബൈ: വിമത എം എല്‍ എമാരെ അയോഗ്യരാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് ശിവസേന. 16 വിമത എം എൽ എ മാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ ആവശ്യം വർണർ ഭഗത് സിങ് കോഷിയാരിയുടെ മുമ്പിൽ നിൽക്കെ അവിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനെതിരെയാണ് മഹാവികാസ് ആഘാഡി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഗവര്‍ണറുടെ നീക്കം ചട്ടവിരുദ്ധമെന്നാരോപിച്ച് ചീഫ് വിപ്പ് സുനിൽ പ്രഭുവാണ് അവധിക്കാല ബഞ്ചിനു മുന്നില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാനത്തെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള നീക്കം നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ആവശ്യപ്പെട്ടു. ഹര്‍ജി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പരിഗണിക്കും.
ശിവസേനയുടെ നീക്കത്തിനെതിരെ വിമത എം എല്‍ എമാരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നിയമ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നിര്‍ദ്ദേശിക്കാന്‍ ഗവർണ്ണർക്ക് അവകാശമുണ്ടെന്നാണ് വിമത എം എല്‍ എമാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ നാളെയാണ് വിശ്വാസ വോട്ടെടുപ്പ്. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരിന് നാളെ നിര്‍ണായക ദിനമാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് ഗവര്‍ണര്‍ നീക്കത്തിനെതിരെ ശിവസേന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തില്‍ അസമില്‍ കഴിയുന്ന വിമത എം എല്‍ എമാര്‍ നാളെ മഹാരാഷ്ട്രയിലേക്ക് തിരിച്ചെത്തും. നാളെ 11 മണിക്കകം സഭ ചേരണമെന്നും 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നുമാണ് ഗവണറുടെ നിര്‍ദ്ദേശം. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എം.എൽ.എമാരും ആവശ്യമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.