ജനം പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞു; ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥലംവിട്ടു

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ വസതി പ്രക്ഷോഭകര്‍ കയ്യേറി. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവാത്ത പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ജനം കൊട്ടാരം കയ്യേറുന്നതിനു മുന്‍പേ തന്നെ അദ്ദേഹം ഔദ്യോഗിക വസതിയൊഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാവില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിതന്നെ അദ്ദേഹം സ്ഥലംവിട്ടു. ഗോതബയ രജപക്‌സെ രാജ്യംവിട്ടതായും വാര്‍ത്തകളുണ്ട്. സഹോദരന്‍ മഹിന്ദ രജപക്‌സെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതിനുപിന്നാലെ അവസാനിച്ച ജനകീയ പ്രക്ഷോഭമാണ് മാസങ്ങള്‍ക്കിപ്പുറം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ബാരിക്കേഡുകള്‍ ചാടിക്കടന്ന് പ്രസിഡന്റിന്റെ വസതിയിലേക്ക് കയറിയത്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ശ്രീലങ്കന്‍ സൈന്യം ആകാശത്തേക്ക് വെടിവയ്ച്ചു. കനത്ത സുരക്ഷാ വിന്യാസമുളള പ്രസിഡന്റിന്റെ വസതിക്കുളളില്‍ പ്രധിഷേധക്കാര്‍ ഇരച്ചുകയറുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 1948-ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷമുളള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്നത്. മാസങ്ങളായി ഭക്ഷണത്തിനും അവശ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനുമെല്ലാം ഗുരുതരമായ ക്ഷാമമാണ് നേരിടുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹിന്ദ രജപക്‌സെ രാജിവെച്ചതിനുശേഷം മെയ് 12-ന് റനില്‍ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം വാഗ്ദാനം ചെയ്തായിരുന്നു റനില്‍ വിക്രമസിംഗെ അധികാരത്തിലെത്തിയത്. എന്നാല്‍ ഭരണത്തിലേറി രണ്ടുമാസം കഴിഞ്ഞിട്ടും രാജ്യത്തെ ജനങ്ങളുടെ ദുരവസ്ഥയ്ക്ക് അയവുണ്ടായില്ല. ഇതോടെയാണ് പ്രസിഡന്റും രാജിവെക്കണമെന്ന ആവശ്യവുമായി ജനം തെരുവിലിറങ്ങിയത്.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More