തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിനെ പിന്തുണച്ച ശ്രീലേഖ ഐ പി എസിനെതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. സ്ത്രീയായതുകൊണ്ട് ശ്രീലേഖ ഐ പി എസ് അതിജീവിതയ്‌ക്കൊപ്പം നില്‍ക്കണമെന്ന് താന്‍ പറയില്ലെന്നും കുലസ്ത്രീ ഐഡിയോളജി അത്രമേല്‍ ശ്രീലേഖയുടെ ജീനിലുണ്ടെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'സ്ത്രിയായത് കൊണ്ട് ഇവർ അവൾക്കൊപ്പം നിൽക്കണമെന്നൊന്നും ഞാൻ പറയില്ല. കുലസ്ത്രീ ഐഡിയോളജി അത്രമേൽ ശ്രീലേഖയുടെ ജീൻസിൽ ഉണ്ട്; അല്ലെങ്കിൽ ഇവർ പെൻഷൻ പറ്റാൻ കാത്തിരിക്കാതെ ജോലിയിൽ ഇരിക്കുമ്പോൾ തന്നെ ദിലീപ് ഭക്തി കാണിക്കണ്ടേ? Low credibility is her problem '-എന്‍ എസ് മാധവന്‍ ട്വിറ്ററിൽ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പള്‍സര്‍ സുനി ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നുമാണ് ശ്രീലേഖ ഐപിഎസ് തന്‍റെ യൂട്യൂബ് ചാനലായ സസ്‌നേഹം ശ്രീലേഖയിലൂടെ ആരോപിച്ചത്. ദിലീപും പള്‍സര്‍ സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവര്‍ ലൊക്കേഷനില്‍ രണ്ടുപേരും വന്നു എന്നത് തെളിവായി കണക്കാക്കാനാവില്ല. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണ്. പൊലീസിനുമേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നൊക്കെയാണ് അവര്‍ തന്റെ യൂട്യുബ് ചാനലിലൂടെ ആരോപിച്ചത്.