കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ സൗദി അറേബ്യ കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി. ആദ്യഘട്ടത്തിൽ മാർച്ച് 23 നാണ് സൗദി കർഫ്യു പ്രഖ്യാപിച്ചത്. 21 ദിവസത്തേക്കായിരുന്നു കർഫ്യു പ്രഖ്യാപിച്ചത് കർഫ്യു. ഈ കാലയളവ് അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് കർഫ്യൂ അനിശ്ചിതമായി ദീർഘിപ്പിച്ചത്. ഏത്രകാലത്തേക്കാണ് കർഫ്യു എന്ന് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. കൊറോണ വൈറസ് ബാധ പടരുന്നത് തടയുന്നതിനാണ് അനിശ്ചിതകാലത്തേക്ക് കർഫ്യൂ നീട്ടിയത്.
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അസുഖ ബാധിതരുള്ളത് സൗദിയിലാണ് സൗദി അറേബ്യയിൽ. കൊവിഡ് ബാധിച്ചത് 47 പേരാണ് മരിച്ചത്. നാലായിരത്തോളം പേർക്കാണ് ഇതുവരെ അസുഖം സ്ഥിരീകരിച്ചത്. റിയാദ്, ദമാം, തബൂക്ക്, ദഹ്റാൻ, ഹോഫൂഫ്, ജിദ്ദ, തായിഫ്, ഖത്തിഫ്, ഖോബാർ തുടങ്ങിയ പ്രദേശങ്ങളിൽ ഒഴികെ ഭാഗിക കർഫ്യൂ ആണ് നിലവിലുണ്ടായിരുന്നത്