കോഴിക്കോട്: കോഴിക്കോട് മാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് പദവി ആര്‍എംപിഐക്ക് കൈമാറി. ഭരണ സമിതിയിലെ ഏക ആര്‍എംപി അംഗം ടി. രഞ്ജിത്താണ് പ്രസിഡന്റായി ചുമതലയേറ്റത്. തെരഞ്ഞെടുപ്പിന് മുൻപുണ്ടാക്കിയ ധാരണ പ്രകാരമാണ് പ്രസിഡന്റ് പദവി ലീഗ് കൈമാറിയത്. ലീഗ് അംഗം പുലപ്പാടി ഉമ്മർ മാസ്റ്റർ ജൂൺ 30-ന് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. ഇതോടെ ആർഎംപി ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം മൂന്നായി. മൂന്നും കോഴിക്കോട് ജില്ലയിലാണ്. ഒഞ്ചിയം, ചോറോട് ഗ്രാമ പഞ്ചായത്തുകളാണ് മറ്റുള്ളവ.
മാവൂർ പഞ്ചായത്തിൽ സിപിഎമ്മാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. പഞ്ചായത്തിൽ സിപിഎമ്മിന് എട്ട് അംഗങ്ങളാണ് ഉള്ളത്. സിപിഎം ആണ് ഇവിടുത്തെ ഏക പ്രതിപക്ഷ പാർട്ടി. മുസ്ലിം ലീഗിന് ഇവിടെ അഞ്ച് അംഗങ്ങളും കോൺഗ്രസിന് നാല് അംഗങ്ങളും ഉണ്ട്. ആർഎംപി അംഗത്തിന്റെ കൂടെ പിന്തുണയോടെയാണ് പഞ്ചായത്തിൽ 18 ൽ പത്ത് പേരുടെ പിന്തുണ യുഡിഎഫ് ഉറപ്പാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു വര്‍ഷത്തേക്കാണ് ആര്‍എംപിഐയ്ക്ക് പ്രസിഡന്റ് പദവി യുഡിഎഫ് നല്‍കിയിരിക്കുന്നത്. അവസാന രണ്ടരവര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനാണ്. ജില്ലയിലെതന്നെ മറ്റൊരു പഞ്ചായത്തായ ഏറാമലയില്‍ അവസാന രണ്ടര വര്‍ഷം പ്രസിഡന്റ് പദവി ആര്‍എംപിഐയ്ക്ക് നല്‍കാനും ധാരണയുണ്ട്.