ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് ഉപാധികളോടെ ഇളവുകള്‍ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. രണ്ടാഴ്ച ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാൻ പാടില്ല. ഘട്ടം ഘട്ടമായി നിയന്ത്രണത്തിൽ ഇളവ് അനുവദിക്കും. രോഗം പൂർണമായി ഇല്ലാതാക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും. നാളത്തെ മന്ത്രിസഭാ യോഗം അന്തിമ തീരുമാനം എടുക്കുമെന്നും തോമസ് ഐസക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. രോഗ വ്യാപനം തടയുന്നതില്‍ സംസ്ഥാനം പൂര്‍ണമായി വിജയിച്ചു എന്ന് പറയുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചുവെന്നും തോമസ് ഐസക്ക് പറഞ്ഞു.
ലോക്ക്ഡൗണ്‍ കാരണം സംസ്ഥാനത്തിന് അമ്പതിനായിരം കോടിയുടെ വരുമാന നഷ്ടമുണ്ടാകും. ഇതിനകം 15000 കോടിയുടെ വരുമാന നഷ്ടമുണ്ടായി. റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് പലിശ രഹിത വായ്പ എടുക്കാന്‍ സംസ്ഥാനങ്ങളെ കേന്ദ്രം അനുവദിക്കാന്‍ തയ്യാറാവണമെന്നും ഐസക്ക് പറഞ്ഞു. വാചകമടി കൊണ്ടു കാര്യമില്ലെന്നും തരാനുള്ള പണം പോലും കേന്ദ്രസർക്കാർ തരുന്നില്ല. വലിയ പലിശയ്ക്ക് കടം വാങ്ങിയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും തോമസ് ഐസക് വ്യക്തമാക്കി.