12,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്‍റെ കാല്‍ പാടുകള്‍ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍. യുഎസിലെ യൂട്ടായിലെ എയർഫോഴ്‌സ് ടെസ്റ്റിങ് ആൻഡ് ട്രെയിനിങ് റേഞ്ചിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നാണു കാല്‍ പാടുകള്‍ കണ്ടെത്തിയത്. ഏകദേശം 88 മനുഷ്യ കാൽപ്പാടുകളാണ് മായാതെ ഇപ്പോഴും അവിടെ കിടക്കുന്നതെന്നും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ആളുകളുടെ ജീവിതത്തെ കുറിച്ചറിയാൻ ഈ കാൽപ്പാടുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. കോർനെൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകസംഘത്തിന്‍റെ നിരന്തരമായ പരിശ്രമത്തിന്‍റെ ഭാഗമാണ് കാല്‍ പാടുകള്‍ കണ്ടെത്താന്‍ സാധിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിലെ കോർണൽ സർവകലാശാല ഗവേഷകനായ തോമസ് അർബനാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗവേഷകര്‍ കണ്ടെത്തിയ കാല്‍ പാടുകള്‍ക്ക് പ്രത്യേകതയുണ്ടെന്നാണ് തോമസ് അർബന്‍ പറയുന്നത്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ അളവിലുള്ള ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ഈ കാല്പാടുകൾ അപ്രത്യക്ഷമാവുകയും, പിന്നെയും തെളിഞ്ഞ് വരികയും ചെയ്തുവെന്നാണ് തോമസ് അർബന്‍ വ്യക്തമാക്കുന്നത്. ഹിമയുഗത്തിന്‍റെ അവസാന കാലത്തുള്ള കാല്‍ പാടുകളാണിതെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. തുടര്‍ന്ന് നടത്തിയ പഠനത്തില്‍ ആഴം കുറഞ്ഞ വെള്ളത്തിലൂടെയാണ് അവര്‍ നടന്നു പോയതെന്നും അവരിൽ 5 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളും മുതിർന്നവരും ഉൾപ്പെട്ടിരുന്നുവെന്നും ഗവേഷകർ കണ്ടെത്തി. ഇപ്പോള്‍ മരുഭൂമിയായ ഈ പ്രദേശം അന്ന് വെള്ളത്താല്‍ സമൃദമായിരുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു. അമേരിക്കയിലെ ഏറ്റവും വരണ്ട രണ്ടാമത്തെ സംസ്ഥാനമാണ് യൂട്ട. ഇവിടെ 33 ശതമാനവും മരുഭൂമിയാണ്.