തൃശ്ശൂര്‍: ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിനെതിരെ വീണ്ടും കേസ്. കാലില്‍ ചൂടുവെള്ളം ഒഴിച്ചുവെന്നാണ് സഹ തടവുകാരന്‍റെ പരാതി. വധശിക്ഷക്ക് വിധിക്കപ്പെട്ട് പൂജപ്പുരയിൽ കഴിയുന്ന ബിനുവെന്ന തടവുകാരനുമായി ചേർന്ന് നസീറെന്ന സഹതടവുകാരന്‍റെ കാലിൽ ചൂടുവെളളം ഒഴിച്ചുവെന്നാണ് നിഷാമിനെതിരായ കേസ്. കോടതിയിലാണ് നസീര്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂണിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ഇപ്പോഴാണ് നസീര്‍ പരാതി ഉന്നയിക്കുന്നത്. അതിനാല്‍ കേസിന് പിന്നില്‍ ദുരുഹതയുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2015 ജനുവരി 29-നാണ് ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ബസിനസ്സുകാരനായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയത്. ഗേറ്റ് തുറക്കാൻ വൈകിയതിനും ഐഡി കാർഡ് ചോദിച്ചതിനുമാണ് ചന്ദ്രബോസിനെ നിഷാം ക്രൂരമായി മർദ്ദിച്ചത്. മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലും തകർന്നിരുന്നു. ശ്വാസകോശത്തിനേറ്റ പരിക്കാണ് മരണത്തിന് ഇടയാക്കിയത്. വിയ്യൂരും, കണ്ണൂർ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാമിപ്പോള്‍ പജപ്പുര സെൻട്രൽ ജയിലാണ് കഴിയുന്നത്.