ഡല്‍ഹി: ഈ വര്‍ഷം ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച 10 ലോക രാജ്യങ്ങളില്‍ ഇന്ത്യ മുന്നില്‍. 85 ശതമാനത്തിലധികമാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കലിന്റെ തോത് എന്ന് വിപിഎന്‍ സേവന ദാതാക്കളായ 'സര്‍ഫ് ഷാര്‍ക്കും' 'നെറ്റ്‌ബ്ലോക്‌സും' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ജൂണ്‍ 17-ന് ബിഹാറിലും ഇത്തരത്തില്‍ കാര്യമായ തടസ്സം നേരിട്ടിരുന്നു.
കഴിഞ്ഞ നാലുവര്‍ഷം തുടര്‍ച്ചയായി ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതാണ്. 2021-ൽ ഇന്ത്യ ഏകദേശം 106 തവണ ഇന്റർനെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെടുത്തിയെന്നാണ് കണക്ക്. മ്യാന്‍മാര്‍ ആണ് തൊട്ടുപിന്നില്‍. 2022 -ന്റെ ആദ്യ പകുതിയില്‍, ഏറ്റവും കൂടുതല്‍ നിയന്ത്രണം നേരിട്ടത് സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. തൊട്ട് പിന്നില്‍ ട്വിറ്ററും വാട്‌സ്ആപ്പുമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൗരന്മാരുടെ പ്രതിഷേധത്തെ നിശ്ശബ്ദമാക്കാന്‍ ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തുകയെന്നത് ആയുധമായി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടുന്നത് ആശങ്കാജനകമാണെന്ന് സര്‍ഫ് ഷാര്‍ക്ക് ഗവേഷകർ പറയുന്നു.