ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ ഐക്യമില്ലെന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ഹിന്ദി സിനിമാ മേഖലയുടെ ഐക്യമില്ലായ്മയാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ചലച്ചിത്ര നിർമ്മാതാവ് മുകേഷ് ഭട്ട് അടുത്തിടെ പറഞ്ഞിരുന്നു. ഇക്കാര്യത്തോട് തനിക്ക് പൂര്‍ണയോജിപ്പാണെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ ഐക്യമില്ലായ്മയാണ് സിനിമകള്‍ റിലീസ് ചെയ്യുന്നതിന് മുന്‍പുതന്നെ ബഹിഷ്കരണ ക്യാംപെയ്ന്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം രീതികള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ സിനിമാ മേഖലക്ക് വളര്‍ച്ചയുണ്ടാകുകയുള്ളൂ. ഇത് ഒരു കലയാണ്. സിനിമകള്‍ക്കെതിരെ ബഹിഷ്കരണ ക്യാംപെയ്ന്‍ നടത്തുമ്പോള്‍ അത് നിരവധിപ്പേരെയാണ് ബാധിക്കുക. കുറെയാളുകളുടെ ദുരവസ്ഥ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മറ്റ് ഭാഷകളിലെ സിനിമകള്‍ അവരുടെ സംസ്ക്കാരത്തില്‍ വേരുറച്ചതാണ്. എന്നാല്‍ ഹിന്ദി സിനിമകള്‍ അങ്ങനെയല്ല. സിനിമ നിര്‍മ്മിക്കുന്നവരും അഭിനയിക്കുന്നവരും ഹിന്ദി സംസാരിക്കാറില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു. തപ്സി പന്നു നായികയാവുന്ന ദൊബാരയുടെ പ്രൊമോഷനെത്തിയപ്പോഴാണ് അനുരാഗ് കശ്യപ് ഹിന്ദി സിനിമാ മേഖലക്കെതിരെ ആരോപണമുന്നയിച്ചത്. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു അനുരാഗ് കശ്യപ് ചിത്രം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. 2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം മിറാഷിന്‍റെ റീമേക്ക് ആണ് ദൊബാര. ബാലാജി മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം 19 - നാണ് ചിത്രം തിയേറ്ററിലെത്തുക.