മലയാളികള്‍ക്ക് വജ്ര- സ്വര്‍ണാഭരണങ്ങള്‍ വളരെ ഇഷ്ടമാണ്. എന്നാല്‍ കേരളത്തില്‍ വജ്രാഭരണ നിര്‍മ്മാണ കമ്പനികള്‍ കുറവാണ്. ബെല്‍ജിയം പോലുള്ള രാജ്യങ്ങളാണ് വജ്രവിപണി കീഴടക്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെയാണ് കേരളത്തിലെ മലപ്പുറത്ത് രൂപകല്‍പ്പന ചെയ്ത വജ്രമോതിരത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോർഡ്‌സ് തുടങ്ങി സുപ്രധാന ബഹുമതികളാണ് ലഭിച്ചിരിക്കുന്നത്. 24679 പ്രകൃതിദത്ത വജ്രക്കല്ലുകള്‍ പതിപ്പിച്ച 'പിങ്ക് ഓയിസ്റ്റർ മഷ്‌റൂമിന്റെ' മാതൃകയിലുള്ള ദി ടച്ച് ഓഫ് ആമി എന്ന മോതിരത്തിനാണ് ആഗോള ബഹുമതി ലഭിച്ചത്. ഇതുവരെ ഈ റെക്കോര്‍ഡ് കൈയടക്കി വെച്ചത് 12638 വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമായിരുന്നു.
'മോസ്റ്റ് ഡയമണ്ട് സെറ്റ് ഇന്‍ വണ്‍ റിങ്' എന്ന വിഭാഗത്തിലാണ് സ്വ ഡയമണ്ട് മോതിരത്തിന് ലഭിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ലൈഫ് സ്റ്റൈൽ ആക്സസറി ഡിസൈനിൽ പോസ്റ്റ് ഗ്രാജ്വെഷൻ നേടിയ കോഴിക്കോട് സ്വദേശിനി റിജിഷ ടി വിയാണ് മോതിരം രൂപകല്‍പ്പന ചെയ്തത്. മോതിരത്തില്‍ വജ്രം പതിപ്പിക്കാന്‍ 90 -ലധികം ദിവസങ്ങളാണ് വേണ്ടി വന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019 ലാണ് കേപ്പ്സ്റ്റോണ്‍ കമ്പനി സ്വാ ഡയമണ്ട്‌സ് ബ്രാന്‍ഡ് ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലുടനീളം രണ്ടു പതിറ്റാണ്ടുകളായി സ്വര്‍ണ്ണ - വജ്ര- പ്ലാറ്റിനം ആഭരണ നിര്‍മ്മാണ രംഗത്ത് ഈ കമ്പനി സജീവമാണ്. ഇന്ത്യയില്‍ മുംബൈ, ഗുജറാത്ത്, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വജ്രാഭരണ നിര്‍മ്മാണ ശാലകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ സമയത്താണ് കേരളത്തില്‍ നിന്നുള്ള കമ്പനി ലോകോത്തര ബഹുമതി കരസ്ഥമാക്കുന്നത്.