ഡല്‍ഹി: എഴുത്തുകാരനും എം പിയുമായ ശശി തരൂരിന് ഷെവലിയര്‍ പുരസ്ക്കാരം. ഫ്രാന്‍സിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് ഷെവലിയര്‍ പുരസ്ക്കാരം. ഫ്രഞ്ച് മന്ത്രിമാര്‍ ഇന്ത്യയിലെത്തുമ്പോള്‍ പുരസ്ക്കാരം നല്‍കും. തരൂരിന്‍റെ എഴുത്തുകളും പ്രസംഗങ്ങളും കണക്കിലെടുത്താണ് ബഹുമതി. ഇതുസംബന്ധിച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തരൂരിന് കത്തയച്ചു. കഴിഞ്ഞ വർഷം എംബസി, കോൺസുലേറ്റുകൾ, അലയൻസ് ഫ്രാങ്കെയ്‌സ്, മിലിട്ടറി അറ്റാച്ച്‌സ് എന്നീ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ ശശി തരൂര്‍ ഫ്രഞ്ച് ഭാഷയില്‍ സംസാരിച്ചത് വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 2010ൽ സ്പെയ്നിലെ ഏറ്റവും വലിയ ബഹുമതിക്കും ശശി തരൂര്‍ അര്‍ഹനായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കുന്ന ഈ അംഗീകാരം വിലമതിക്കാനാവാത്തതാണ്. ഫ്രാന്‍സിനെയും അവിടുത്തെ ഭാഷയും സംസ്ക്കാരത്തെയും ഇഷ്ടപ്പെടുന്നയാളെന്ന നിലയില്‍ ഈ പുരസ്ക്കാരത്തിനെ ആദരപൂര്‍വ്വം കാണുന്നു. ഈ പുരസ്ക്കാരത്തിന് തന്നെ തെരഞ്ഞെടുത്തവരോട് നന്ദി പറയുന്നു - തരൂര്‍ ട്വീറ്റ് ചെയ്തു. ഫ്രഞ്ച് സാംസ്കാരിക വിനിമയ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് ഷെവലിയര്‍ പുരസ്ക്കാരം. പ്രമുഖരായ കലാകാരന്മാര്‍ക്കും എഴുത്തകാര്‍ക്കും സമൂഹത്തിന് മികച്ച സംഭാവന നല്‍കുന്നവര്‍ക്കുമാണ് ഈ പുരസ്കാരം ലഭിക്കുക. മുഹമ്മദ് റഫി, അമിതാഭ് ബച്ചന്‍, ശിവാജി ഗണേഷന്‍, ലത മങ്കേഷ്കര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കമലഹാസന്‍, ഈ ശ്രീധരന്‍, തുടങ്ങി ഇന്ത്യയില്‍ നിന്നും നിരവധിയാളുകള്‍ക്ക് ഷെവലിയര്‍ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.