മുംബൈ: ലൈംഗികത്തൊഴിലാളിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. മുംബൈയിലെ എം.എച്ച്.ബി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രാജ് രത്തൻ കാലെക്കെതിരെയാണ് കേസ് എടുത്തത്. ഓഗസ്റ്റ് പത്തിനാണ് പരാതിക്ക് ആധാരമായ സംഭവം നടക്കുന്നത്. പെണ്‍വാണിഭസംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പെണ്‍വാണിഭ സംഘത്തെക്കുറിച്ച് പൊലീസിന് ലോഡ്ജില്‍ നിന്നും തെളിവൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ലോഡ്ജിലുണ്ടായിരുന്ന ലൈംഗീക തൊഴിലാളിയെ ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പൊലീസ് ഇവരോട് ചോദ്യങ്ങള്‍ ചോദിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന രാജ് രത്തൻ കാലെ വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് വിശ്വസിപ്പിച്ച് ഇവരെയും കൂട്ടി ഹോട്ടലിലേക്ക് പോകുകയായിരുന്നു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം റൂമില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. പോലീസുകാരനെതിരെ അന്വേഷണം ആരംഭിച്ചുവെന്നും കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്‍റ്റ് കമ്മീഷണര്‍ പറഞ്ഞു.