തിരുവനന്തപുരം: നെഹ്രു ട്രോഫി വളളംകളിക്ക് മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിപുരുഷനാണെന്നും അദ്ദേഹത്തിന് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമാണെന്നും മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസുകാരാണെന്ന് ആരോപിക്കുക വഴി ബിജെപിയെ സഹായിക്കുകയായിരുന്നു പിണറായി വിജയനെന്നും അദ്ദേഹം ആരോപിച്ചു.
'രാത്രി ആർ എസ് എസ് ഓഫീസിൽ പോയി പകൽ മാന്യനാവുകയാണ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് മാർക്‌സിസ്റ്റുപാർട്ടിക്കാർ തന്നെയാണ്. ഗാന്ധിജിയുടെ ചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതികളാക്കിയത് ബിജെപിയെ സഹായിക്കാനാണ്. രാജ്യത്താകമാനം ബിജെപി ഈ വിഷയം പ്രചരണായുധമാക്കും. മോദിയുടെ പ്രതിപുരുഷനാണ് പിണറായി വിജയൻ'-കെ മുരളീധരൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സെപ്റ്റംബർ നാലിന് പുന്നമടക്കായലിലാണ് നെഹ്രു ട്രോഫി വളളംകളി നടക്കുന്നത്. വളളംകളിയിൽ മുഖ്യാതിഥിയായി പങ്കെടുക്കണമെന്നും ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായോട് അഭ്യർത്ഥിച്ചിട്ടുണ്ട്.