തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചത് ലാവലിന്‍ കേസില്‍ സഹായം തേടിയാണെന്ന് മുസ്ലിം ലീഗ് നേതാവും എം എല്‍ എയുമായ എം കെ മുനീര്‍. അമിത്ഷായും പിണറായിയും തമ്മില്‍ നല്ല ബന്ധമാണുള്ളത്. കേരത്തിലെ ജനങ്ങളെ ധ്രുവീകരിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിന് സിപിഎം സഹായം നല്‍കുകയാണ്. ന്യൂനപക്ഷ സംരക്ഷകരാണ് തങ്ങളെന്ന സിപിഎമ്മിന്റെ വാദം ഇതോടെ പൊളിഞ്ഞുവെന്നും എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അമിത് ഷായെ നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ മുഖ്യമന്ത്രി ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരനും രംഗത്തെത്തിയിരുന്നു. പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിപുരുഷനാണെന്നും അദ്ദേഹത്തിന് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമാണെന്നും മുരളീധരൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസുകാരാണെന്ന് ആരോപിക്കുക വഴി ബിജെപിയെ സഹായിക്കുകയായിരുന്നു പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സെപ്റ്റംബർ നാലിന് പുന്നമടക്കായലിലാണ് നെഹ്രു ട്രോഫി വളളംകളി നടക്കുന്നത്. വളളംകളിയിൽ മുഖ്യാതിഥിയായി പങ്കെടുക്കണമെന്നും ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായോട് അഭ്യർത്ഥിച്ചിട്ടുണ്ട്.