ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രെയ്ൻ. 2022-ല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചിട്ടില്ല. അദ്ദേഹമാണിപ്പോള്‍ 2047 -ക്കുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന് ഡെറിക് ഒബ്രെയ്ൻ പറഞ്ഞു. വരുന്ന 25 വര്‍ഷങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. രാജ്യത്തിന്‍റെ പുരോഗതിക്കായി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികളാണ് തയ്യാറാക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2047 ആകുമ്പോള്‍ ഇന്ത്യയെ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയെയാണ് ഡെറിക് ഒബ്രെയ്ൻ പരിഹസിച്ചത്.
'പ്രധാനമന്ത്രി കേസേരക്ക് നരേന്ദ്രമോദി ഒട്ടും യോഗ്യനല്ല. 2022-ൽ നിരവധി വാഗ്ദാനങ്ങളാണ് അദ്ദേഹം നല്‍കിയത്. അത് ഇതുവരെ നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടില്ല. എന്നാല്‍ ഈ പദ്ധതികളെ അവഗണിച്ച് ഇപ്പോള്‍ 2047- ലേക്കുള്ള വാഗ്ദാനങ്ങളാണ് മോദി നല്‍കുന്നത്. എന്‍ ഡി എ സര്‍ക്കാര്‍ വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലാകാന്‍ തുടങ്ങിയെന്നും ഡെറിക് ഒബ്രെയ്ൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഡെറിക് ഒബ്രെയ്ന്റെ വിമര്‍ശനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മോദിക്കെതിരെ വിമര്‍ശനമുന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി. ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ കൂട്ടായ ശ്രമം നടന്നുവെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് തന്നെ ഗുജറാത്ത് അതിന്റെ സംരംഭകത്വത്താൽ സാമ്പത്തിക ശക്തിയായി ഉയർന്നുവന്നിരുന്നു. ഇക്കാര്യം പോലും മനസിലാക്കാതെയാണ് മോദി വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. 2001-ല്‍ ഗുജറാത്തില്‍ ഭൂമ്പകമുണ്ടായപ്പോള്‍ സംസ്ഥാനത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന പ്രസ്താവനക്കെതിരെയായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം.